Posts

Showing posts from January, 2019

എന്റെ പിറന്നാൾ സമ്മാനം

Image
" എന്തെടുക്കാ എന്റെ കുട്ടിയെ നീയ്‌. കോളേജിൽ നിന്ന് വന്നിട്ട് ഉടുപ്പ് പോലും മാറാതെ ന്താ നീ അവിടെ കാട്ടണെ ". അമ്മുമ്മ അകതൂന്ന് ചോയ്ക്കണ കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. " മ്മടെ കല്യാണി കുട്ടിക്ക് ഇച്ചിരി പുല്ല് കൊടുക്കാ അമ്മുമ്മെ " എന്റെ മറുപടി കേട്ട് തെല്ലൊന്നു മുഖം ചുളിച്ചു എന്റെ സാവിത്രി അമ്മുമ്മ. ഇൗ പൈയ്യെ അപ്പൂപ്പൻ വാങ്ങിയ ദിവസാണത്രെ ഞാൻ ജനിച്ചത്. അതോണ്ട് എനിക്കും പേര് കിട്ടി കല്യാണി കുട്ടിയെന്ന്.പക്ഷേ അത് വിളി പേര് ആണട്ടോ. " ക്ഷേത്ര " എന്നാണ് എനിക്ക് പേരിട്ടത്. പക്ഷേ അമ്മുമ്മക്ക് ഞാൻ എന്നും കല്യാണി കുട്ടിയാ. ഞാനും ഇൗ പൈയ്യും ആണ് അമ്മുമ്മയുടെ എല്ലാം. അപ്പൂപ്പൻ അഞ്ച് വർഷങ്ങൾക്ക് മുൻപ് മരിച്ചു. ശ്വാസംമുട്ടൽ കലശലായി ഒരു മാസം കിടന്നു ആശുപത്രിയിൽ. നല്ല വലിയായിരുന്ന് ബീഡി. ഒരു ദിവസം അഞ്ച് കേട്ട് ബീഡി വരെ തീർക്കും അത്രേ. അമ്മുമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാൻ ജനിച്ചു കഴിഞ്ഞ് വലി കുറച്ചതാണെന്ന്. " ഇങ്ങോട്ട് വാ കുട്ടിയെ കുപ്പായം മാറ്റി ദാ ഇൗ ചായ കുടിക്കൂ. " ഇനിയും ദേഷ്യം പിടിപ്പിച്ച സാവിത്രി കുട്ടി പിണങ്ങും. അതോണ്ട് ഓടി ചെന്ന് ഡ്രസ്സ്...

എന്റെ കളികൂട്ട്‌കാരൻ

Image
ആറ് വയസ്സ് പ്രായമുള്ളപ്പോളാണ് എന്റെ അച്ഛൻ എനിക്കൊരു പുതിയ കളിക്കൂട്ട്‌കാരനെ കൊണ്ട് വന്നത്. ആദ്യമായ് ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷം കൊണ്ടാണോ അച്ഛൻ തന്ന സമ്മാനം ആയത് കൊണ്ടോ...എനിക്ക് എന്റെ പുതിയ കൂട്ടുകാരനെ ഒരുപാട് ഇഷ്ടമായി. എന്നെന്നും കൂടെ ഉണ്ടാകും എന്ന് അച്ഛൻ തന്ന ഉറപ്പ് എന്റെ കുഞ്ഞു മനസ്സിൽ അവനുള്ള സ്ഥാനം ഊട്ടി ഉറപ്പിച്ചു. ഞങ്ങളുടെ വീട്ടുവളപ്പിൽ തന്നെ അവനുള്ള താമസ സൗകര്യം തയാറാക്കി. അവനുള്ള ഭക്ഷണവും വെള്ളവും കൃത്യമായി അച്ഛൻ എനിക്ക് പറഞ്ഞ് തന്നു. മുറ തെറ്റാതെ ഞാൻ അത് നിർവഹിച്ചു. രാവിലെ ഉണർന്ന് പല്ല്തേച്ചയുടൻ ഓടുന്നത് അവന്റെ അരികിലേക്ക് അണ്. അവൻ കുളിച്ച് തീരും വരെ അവനോടൊപ്പം നിൽക്കും. ഞാൻ കുളിക്കാൻ പോകുന്നതിനു മുൻപ് തന്നെ അവനുള്ള ഭക്ഷണവും എത്തിച്ചിരിക്കും. ആദ്യമൊക്കെ കൗതുകമായിരുന്നു. പിന്നീട് ദിനചര്യയുടെ ഭാഗമായി. സ്കൂൾ വിട്ട് ഓടി വരുന്നത് അവന്റെ അടുത്തേക്ക് ആയിരിക്കും. പിന്നെ അവനുമായുള്ള കുസൃതികളും കളികളും ആണ്. സന്ധ്യക്ക് അമ്മയുടെ വഴക്ക് കേൾക്കുന്ന വരെ കളി തുടരും. പിന്നെ പോയി കുളിച്ച് നാമം ചൊല്ലും. കുറച്ച് നേരം പഠനം. വീണ്ടും മനസ്സ് പറഞ്ഞ് തുടങ്ങും അവന്റെ അടുത്...

ഏട്ടന്റെ തൊട്ടാവാടി

Image
" കുഞ്ഞു എനിക്ക് മൂക്കുത്തിയിട്ട് നിന്നെ കാണാൻ വലിയ ഇഷ്ടമാ. അങ്ങനെ ഒരു ആഗ്രഹമുണ്ട് ഏട്ടന് ". ഫോണിലൂടെ ഞാൻ പറഞ്ഞ വാക്കുകൾ സങ്കടമാണോ സന്തോഷമാണോ അവളിൽ ഉണ്ടാക്കിയതെന്ന് അറിയാൻ ഞാൻ തെല്ല് പാടുപെട്ടു. പക്ഷേ അവളിൽ നിന്ന് കിട്ടിയ മറുപടി എന്റെ ഉള്ളം നിറച്ചു.  " എന്റെ ഏട്ടന്റെ ആഗ്രഹങ്ങൾ ആണ് എന്റെ ഇഷ്ടങ്ങൾ. ഏട്ടന് സന്തോഷമാകാൻ കുഞ്ഞൂസ് മൂക്ക് കുത്താം ". കുറച്ച് നേരം അവളോട് സംസാരിച്ച ശേഷം ഞാൻ കുളിക്കാൻ പോയി. ജോലിക്ക് പോകാനുള്ള തിടുക്കത്തിൽ പ്രഭാത ഭക്ഷണം കഴിച്ചെന്നു വരുത്തി തീർത്ത് വണ്ടിയും എടുത്ത് പാഞ്ഞു. ജോലിഭാരം കൂടുതൽ ഉണ്ടായകൊണ്ട് ആവണം ഫോൺ ഉപയോഗിച്ചില്ല. ഏകദേശം ഉച്ചയായപ്പോൾ ഫോൺ ബെല്ലടിച്ചു. നോക്കിയപ്പോൾ കുഞ്ഞു ആണ്. ഉടനെ കോൾ എടുത്തു. " ഒരു ഫോട്ടോ അയച്ചിട്ടുണ്ട് നോക്കണം " എന്നായിരുന്നു അവൾടെ വാക്കുകൾ. ഓഫീസിൽ ഫോൺ ഞാൻ അധികം ഉപയോഗിക്കില്ല എന്ന് അറിയുന്നത്കൊണ്ടാവണം അവൾ വേഗം ഫോൺ കട്ട് ചെയ്തു.  ഉടനെ വാട്ട്സ്ആപ്പ് എടുത്ത് ഞാൻ ഫോട്ടോ നോക്കി. മുകുത്തിയിട്ട് മുടിയും ഇടത്തോട്ട് അഴിച്ചിട്ട്‌  സുന്ദരിക്കുട്ടിയായ് എന്റെ കുഞ്ഞു. മൂക്കിൽ ചോര പൊടിഞ്ഞ നനുത്ത പാട് ക...

ഇരുഹൃദയം

പിന്നിട്ട പാതകൾ മാഞ്ഞു മിഴിയിൽ ഇനിയുള്ള കാലമോ ദീർഘശ കലം ഇന്നെന്റെ മാനസം തേങ്ങുന്നൊരോർമയിൽ അകലുന്നു മറയുന്നു ചന്ദ്രഹാസം വർണ്ണങ്ങളായിരം ഈ സ്മൃതിയിൽ ശലഭംഗളകലാതെ ഉദ്യാനവും മഴവില്ലിനഴകാർന്ന ദൈനൻദിനങ്ങളും മാമ്പഴച്ചോല്ലയിൽ എൻ സൗഹൃദം മൊഴികളിൽ മീട്ടുന്നു രാഗചന്ദ്രം തന്ത്രികൾ അഴകാർന്ന ചിറകുപോലെ മാനത്തുദ്ധിക്കുന്ന അമ്പിളിയായെന്‍റെ സൗഹൃദ സൗപർണ്ണ സന്ധ്യകളും അകലാതെ മറയുന്ന ചന്ദ്രികയായ് ഇടകലർന്നൊഴുകുന്നു എൻ പനിനീർ സ്നേഹവും കാട്ടാളഭീകരവും ചന്ദനം ചാലിച്ചു സുന്ദരമായ് എന്നുമെൻ ഹൃദ്ധയത്തിലാഴ്‌നിറങ്ങും പുഞ്ചിരിതൂകിടും മന്ദസ്മിതം സൗഹൃദർ പിരിയാതെ ഓർമ്മകളിൽ ഇൗ മലർവാടിയിൽ എന്നുമെന്നും -നന്ദു നാരായണൻ

വർണച്ചിറകുകൾ

അമ്മതൻ മടിയിൽ ചാഞ്ഞുറങ്ങാൻ ആയിരം ദിനരാത്രം കാത്തുനിൽക്കെ മാതൃത്വ സ്നേഹത്തിൻ നേരറിയാൻ മനസ്സിൻ കവാടത്തിൽ മുട്ടി നിന്നു വിടരാത്ത പൂക്കളും അറിയാത്ത സ്നേഹവും കൊഴിയുന്ന ഇലകൾപോൽ മരണത്തുല്യം കേൾക്കാത്ത സ്വരവും കാണാത്ത കാഴ്ചയും നേടാനായ് എന്നുള്ളം വിതുമ്പിനിന്നു അമ്മതൻ മടിയിൽ (1) ഒരു ചെറു മുതത്തിൻ സുഖമറിയാൻ തേടി ഞാൻ എൻ മാതൃഹൃദയത്തെ ആ വിരൽ തുമ്പിൽ തോട്ടുനിൽക്കാൻ എരിയുന്ന ചിത്തത്തിൻ കാവലായ് ഞാൻ പറയാതെ മറയുന്നു ഇരുളിൻ ആഴത്തിൽ എന്തിനു എന്നെ തനിച്ചാക്കി എങ്കിലുമറിയുന്നു അമ്മതൻ സ്നേഹം എൻ പ്രിയ സോദരിയിൽ നിന്നും അമ്മതൻ മടിയിൽ (1) - നന്ദു നാരായണൻ

വനശലഭം

Image
മനതാരിൽ ഓർമയായി കരളിൽ നീ തേങ്ങലായ് അകലേക്കോ പോയി മറഞ്ഞു വനശലഭമെ അരികിൽ നീ വന്നിടാൻ ഇണയായി ചേർന്നിടാൻ എന്നെന്നും കാത്തു ഞാൻ നിറപുണ്യമെ എന്തേ നീ വൈകുന്നു എന്നെന്നും അകലുന്നു ദൂരത്തായ്‌ മറയുന്നു പറന്നകലുന്നു ചിറകിൻ തൂവലായ്‌ ഒന്നായി ചേർന്നിടാൻ കൊതിയോടെ നിനച്ചവർ നാം കമിതാക്കളാം ആദ്യമായ് കണ്ട നാൾ ആശിപ്പു എന്നുള്ളം നിനക്കായി ജന്മം നൽകീടുവാൻ ദിനരാത്രം എന്നെന്നും നീയില്ലാതൊരുനാളും ഉറങ്ങീടാൻ കഴിയാതായി എൻ ഉള്ളിനുള്ളിൽ ഉണരുവാൻ കൊതിയായി ഉണരുമ്പോൾ കണിയായി ഉറങ്ങുവാൻ താരാട്ടായ്‌ നീ കൂടേവന്നൂ സ്നേഹിപ്പൂ നിന്നെ ഞാൻ താലിയിൽ ചാർത്തിടാൻ പ്രണയിച്ചു തീരും മുൻപേ മറഞ്ഞീടുന്നു മരണത്തിൻ വേദനയിൽ തേങ്ങീടും നിൻ ഉള്ളം കാണുവാൻ കഴിയാതെൻ മിഴിനിറഞ്ഞപ്പോൾ അന്ത്യമാം ചുംബനവും കണ്ണുകളിൽ തേങ്ങലുമെൻ ഉള്ളിൽ നീ നൽകി വിടവാങ്ങി പ്രിയേ ഇനിയൊരു ജന്മം നിന്നിൽ ഒന്നായി അലിഞ്ഞീടാൻ സ്വർഗത്തിലെനിക്കായ് കാത്തിരിപ്പൂ നീ. - നന്ദു നാരായണൻ

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

1:- " അംഗപരിമിതർ ചിത്തനിഷ്ഠകളാൽ തന്നാലാകത് ചെയുന്ന മാത്രയിൽ എന്തേ മനുജ ആകുന്നില്ല ആകത് ചെയ്യാൻ മടിക്കുന്നു സോദര." 2:- ( ഒരു റോഡ് മുറിച്ച് കടക്കാൻ നിങ്ങൾ സ്രെമിക്കുകയാണെന്ന് കരുതുക.എന്നിട്ട് ഇത് വായിക്കുക) " മറികടന്നീടാൻ കൊതികവേ ഞാൻ നോക്കി നിൽക്കുന്നു കുതിപ്പുകൾ പലതും ഒന്നായി രണ്ടായി എണ്ണമറ്റതായ് ഓടിയെത്തുന്നു പായും പുലി കാഹളതരംഗങ്ങൾ ചെവിയിൽ മുഴങ്ങവെ പിന്നോട്ട് നീങ്ങുന്നു കാലടികൾ."

എന്റെ കുഞ്ഞാവ

നീ എന്റെ പുന്നാര മോളല്ലേടി എന്റെ കുഞ്ഞാവേ അച്ഛന്റെ തങ്കകുടമല്ലെ ആശിച്ച് കിട്ടിയ സ്വത്തല്ലേ എന്റെ പൂമുത്തേ അമ്മേടെ ചക്കര മോളാണെ കണ്ണിൽ കരിമഷിയിട്ടു തരാം എന്റെ വായാടി കുട്ടി കുറുമ്പുള്ള പെണ്ണല്ലേ കാലിൽ കൊലുസ്സും ചാർത്തി വന്ന എന്റെ പൊന്നല്ലെ കയ്യിൽ കരിവളയിട്ടവളേ ചന്ദന പൊട്ടൊന്ന് തൊട്ടു തരാം എന്റെ കൺമണിയെ ചന്ദന ചോപ്പുള്ള പെണ്ണാളെ വിണ്ണിലെ ചന്ദ്രികപോൽ തിളങ്ങും നിന്റെ പൂമുഖം എന്നെന്നും കണിയായ്  കാണേണം കണ്ണീരിൽ ഉള്ള് കലങ്ങീടും നിന്റെ അച്ഛന്റെ നെഞ്ചകം നിയാണ് കുഞ്ഞാവെ - നന്ദു നാരായണൻ